2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

നേട്ടമുണ്ടാക്കാൻ നാട്ടുകൂട്ടങ്ങൾ

 



നാട്ടുകൂട്ടങ്ങളിലൂടെ നേട്ടമുണ്ടാക്കിയ നാടിന്റെ നേരനുഭവങ്ങൾ പങ്കുവച്ച, പൂഞ്ഞാറിന്റെ സാധ്യതകളെ ആലോചനാവിഷയമാക്കിയ അതിഗംഭീരമായ ഒരു പരിപാടി

2021 ഫെബ്രുവരി 22 തിങ്കൾ ഉച്ചകഴിഞ്ഞ് 4.30 ന് പൂഞ്ഞാർ ഭൂമിക സെന്ററിൽ, കേരളത്തിന്റെ ഭാവി എങ്ങനെയാകണം എന്നു വ്യക്തമായ ബോധ്യമുള്ള ഒരു കർഷകക്കൂട്ടായ്മ (ഭൂമിക പൂഞ്ഞാർ) അതേ കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന മറ്റൊരു കർഷകക്കൂട്ടായ്മ (കണമല സർവീസ് സഹകരണ ബാങ്ക്) യുടെ അമരക്കാരനുമായി സംവദിച്ച  ഒരു പരിപാടി

കണമല കാന്താരി വിപ്ലവം, പമ്പാവാലി പോത്തുഗ്രാമം, എരുത്വാപ്പുഴ തേൻ ഗ്രാമം, മുക്കൂട്ടുതറ മീൻഗ്രാമം, റേഷൻ കിറ്റിൽ ഉണക്കക്കപ്പ (നിർദ്ദേശം) ..... തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനതലത്തിൽ ശ്രദ്ധനേടിയ കണമല സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റും പ്രമുഖ കാർഷികജീവിത പരിശീലകനുമായ അഡ്വ.ബിനോയി മങ്കന്താനം നേതൃത്വം നല്കിയ ഒരു ക്ലാസ്സ്.

ഭൂമികയുടെ പ്രസിഡന്റ് ക്ലമന്റ് കരിയാപുരയിടത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഭൂമികയുടെ എല്ലാമെല്ലാമായ എബിയുടെ സ്വാഗതമായിരുന്നു ആദ്യം.

സ്ഥലത്തെ പഴം പച്ചക്കറി വിപണിയുടെ പ്രവർത്തനത്തിലൂടെയും  സൗജന്യമായി വിത്തുകൾ വിതരണം ചെയ്യുന്നതിലൂടെയും (വിത്തുകൊട്ട) കർഷകർക്കു ലഭ്യമാകുന്ന പ്രയോജനങ്ങളെയും അതിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും കിട്ടുന്ന ചാരിതാർഥ്യത്തെയും പറ്റിയാണ് അധ്യക്ഷൻ പറഞ്ഞത്. തുടർന്ന് പൂഞ്ഞാറ്റിലെ വനിതകളുടെ കൂട്ടായ്മയായ ജാക്ക് അപ് പ്രവർത്തകയായ ശ്രീമതി ലില്ലിക്കുട്ടി ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിലൂടെ സ്ത്രീകൾ ഉണ്ടാക്കുന്ന നേട്ടങ്ങൾ വിശദമാക്കി. യുവതലമുറയിൽപ്പെട്ടവരുടെ സഹകരണം വേണ്ടത്ര കിട്ടുന്നില്ലെന്ന വസ്തുതയും അവർ ചൂണ്ടിക്കാട്ടി. മുന്നൂറിലേറെ വരുന്ന ചക്ക ഉത്പന്നങ്ങൾ നിർമിക്കുന്നതിൽ പ്രത്യേകപരിശീലനം നേടിയിട്ടുള്ള ലില്ലിക്കുട്ടിച്ചേച്ചിയും മറ്റും, ചക്ക ഉത്പന്നങ്ങളുടെ ഡിമാൻഡ് നാമുദ്ദേശിക്കുന്നിലധികമായതിനാൽ പരിശീലനം ആവശ്യമുള്ളവർക്കൊക്കെ നല്കാൻ സന്നദ്ധരാണെന്ന് എബി പൂണ്ടിക്കുളം വ്യക്തമാക്കി. 

വേദിയിലെത്തി പൂഞ്ഞാറ്റിലെ പ്രവർത്തനങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്ന അഡ്വ. ബിനോയ് എരുമേലിയിൽ കർഷകർക്കിടയിൽ ഉണ്ടാക്കാൻകഴിഞ്ഞ കൂട്ടായ്മകളുടെ നേട്ടങ്ങൾ ഇവിടെയും എങ്ങനെ ഉണ്ടാക്കാനാവും എന്നു വിശദീകരിച്ചുകൊണ്ടാണ് സംസാരിച്ചത്. എരുമേലിയിൽ നടത്തി വിജയിച്ച പ്രവർത്തനങ്ങൾതന്നെ പൂഞ്ഞാറ്റിലും നടത്തിയാൽ വിജയിക്കണമെന്നില്ല എന്നുമാത്രമല്ല, ഇരുകൂട്ടർക്കും പരാജയത്തിനും അതു വഴിവച്ചേക്കാം എന്ന് ബിനോയ് ആദ്യംതന്നെ വ്യക്തമാക്കി. വിപണന സാധ്യതകളെപ്പറ്റിയുള്ള വ്യക്തമായ പഠനത്തിനുശേഷമായിരിക്കണം, ഓരോ ഉത്പന്നത്തിന്റെയും ഉത്പാദനം. സർക്കാരിന്റെയും കൃഷിവകുപ്പിൻരെയുമൊക്കെ പ്രവർത്തനങ്ങളിൽ വക പഠനങ്ങളുടെ പിൻബലമില്ലാതെപോകുന്നതുകൊണ്ട് അമിതോത്പാദനവും ഉത്പന്നങ്ങളുടെ ഴിലയിടിവും ഉണ്ടാകാറുള്ളത് ബിനോയ് ചൂണ്ടിക്കാട്ടി. പൂഞ്ഞാറിലെ മണ്ണിന്റെ സ്വഭാവവും മനുഷ്യസ്വഭാവവും വിഭവലഭ്യതയും കണക്കിലെടുത്തുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടത്തേണ്ടത്. മത്സ്യക്കൃഷിനടത്താനാഗ്രഹിക്കുന്നവർക്ക് മീൻകുഞ്ഞുങ്ങളെയും ചക്കയുത്പന്നങ്ങളുണ്ടാക്കാൻ താത്പര്യമുള്ളവർക്ക് പരിശീലനവും നല്കുന്നതിന് ഇവിടെയുള്ളവർ തയ്യാറാണെന്നത് വളരെ നല്ല കാര്യമാണ്. പഞ്ചായത്തിന്റെ സഹകരണത്തോടെ കർഷകക്കൂട്ടായ്മകളുണ്ടാക്കിയാൽ കാർഷികോപകരണങ്ങളും മറ്റും 80ശതമാനം വിലക്കിഴിവോടെ കർഷകർക്ക് ലഭ്മാക്കാൻസാധിക്കും. ഈവിധത്തിലുള്ള വിവര്ങ്ങൾ സാധാരണക്കാരിലെത്തിക്കുന്നതുതന്നെ വലിയ സേവനമായിരിക്കും. പഞ്ചായത്തിലെ തന്നെ ഓരോ പ്രദേശത്തെ സജീവപ്രവർത്തകരടങ്ങുന്ന ഒരു കർമസമിതി രൂപീകരിച്ച് തുടർപ്രവർത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോകുക എന്ന തീരുമാനത്തോടെ യോഗം സമംഗളം പര്യവസാനിച്ചു.

പരിപാടിയിൽ ഒരു നിരീക്ഷകനായി പങ്കെടുത്ത എനിക്ക് മടങ്ങുമ്പോൾ ഇങ്ങനെകൂടി തോന്നി. പ്രകൃതിഭംഗിയുടെ വിഭിന്നമുഖങ്ങളുള്ള നാട്ടിൽ ഹോംസ്റ്റേകളുണ്ടാക്കി കൃഷി ആരോഗ്യമേഖലകളെക്കൂടി കൂട്ടിയിണക്കി  ഉത്തരവാദിത്വടൂറിസം പ്രോത്സാഹിപ്പിക്കുന്നതും ഔഷധസസ്യങ്ങളും മറ്റും കൃഷിചെയ്യുന്നതും വിദേശങ്ങളിലേക്ക് മൂല്യവർധിത ഉത്പന്നങ്ങൾ കയറ്റിയയച്ച് അവയ്ക്ക് കർഷകർ അർഹിക്കുന്ന വില ലഭ്യമാക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾകൂടി ചെയ്യുന്നതും നന്നായിരിക്കില്ലേ?

2020, നവംബർ 8, ഞായറാഴ്‌ച

ഒരു തടത്തില്‍ നിന്ന് 800 ഗ്രാം വരെ വിളവ്; ആദായകരമായി വളര്‍ത്താം 'ചിപ്പിക്കൂണ്‍' ...... Read more at: https://www.mathrubhumi.com/agriculture/features/cultivation-and-harvesting-mushrooms-1.5129589

നമ്മുടെ കാലാവസ്ഥയില്‍ ഏറ്റവും ആദായകരമായി വളര്‍ത്താന്‍ യോജിച്ചതാണ് 'ചിപ്പിക്കൂണ്‍' അഥവാ 'പ്ലൂറോട്ടസ്'. വൈക്കോലാണ് കൂണ്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാധ...

Read more at: https://www.mathrubhumi.com/agriculture/features/cultivation-and-harvesting-mushrooms-1.5129589

 https://www.mathrubhumi.com/agriculture/features/cultivation-and-harvesting-mushrooms-1.5129589

നമ്മുടെ കാലാവസ്ഥയില്‍ ഏറ്റവും ആദായകരമായി വളര്‍ത്താന്‍ യോജിച്ചതാണ് 'ചിപ്പിക്കൂണ്‍' അഥവാ 'പ്ലൂറോട്ടസ്'. വൈക്കോലാണ് കൂണ്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാധ...

Read more at: https://www.mathrubhumi.com/agriculture/features/cultivation-and-harvesting-mushrooms-1.5129589

 

2016, നവംബർ 10, വ്യാഴാഴ്‌ച

പരിസ്ഥിതിമലിനീകരണവും അഴിമതിയും സ്വജനപക്ഷപാതവും പ്രതിരോധിക്കുന്നതിന്

പരിസ്ഥിതിമലിനീകരണവും അഴിമതിയും സ്വജനപക്ഷപാതവും പ്രതിരോധിക്കുന്നതിന് താത്പര്യമുള്ളവരുടെ ഏകോപനത്തിനു വേണ്ടി നവംബര്‍ 20 ഞായര്‍ 9-30 മുതല്‍ 4-30 വരെ ഒരു പഠനക്യാമ്പ് നടത്തപ്പെടുന്നു. 
ഉഴവൂര്‍ കുറിച്ചിത്താനം ഡോ. കെ. ആര്‍ നാരായണന്‍ മെമോറിയല്‍ യു. പി. സ്‌കൂളാണ് വേദി. 

വിഷരഹിതവും സുരക്ഷിതവുമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതിനും പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തില്‍ മിതത്വം പാലിക്കുന്നതിനും ലളിതജീവിതത്തിനും ഊന്നല്‍ നല്കിക്കൊണ്ടുള്ള ഈ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള ഏവര്‍ക്കും സ്വാഗതം!


2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

മാതൃകാ ജൈവ അടുക്കളത്തോട്ടം പദ്ധതി - തലപ്പുലം പഞ്ചായത്തില്‍

25/10/2016 ന് രാവിലെ 9 മുതല് 10.30 വരെ
പനയ്ക്കപ്പാലത്ത് ഡോ. വി. ജെ. ജോസിന്റെ വസതിയില്‍വച്ചു നടത്തുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് 
ഹരിതസഞ്ജീവനി ജൈവവളം, RCM (Right Concept Management) ഉത്പന്നങ്ങള്‍,  
പച്ചക്കറിത്തൈകൾ,  തുടങ്ങിയവ ലഭ്യമാണ്. 



2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ജാക്ക്ഫ്രൂട്ട്365ഡോട്ട്‌കോം.

മനോരമയിൽനിന്ന് 

'എടാ മോനേ നീ എന്നാ എടുക്കുവാ' എന്ന് പാലാ വെളിയന്നൂര്‍ മൂലക്കാട്ട് തറവാട്ടിലെ കാര്‍ന്നോന്‍മാര്‍  ആരെങ്കിലും ജയിംസിനോടു ചോദിച്ചാല്‍ ചക്ക കുഴയുംപോലെ കുഴയും. ''അപ്പാപ്പാ, ഞാന്‍ ചക്കയെ രക്ഷിക്കാന്‍ നോക്കുവാ' എന്നു മറുപടി പറയേണ്ടിവരും. കാരണം, മൈക്രോസോഫ്റ്റില്‍ ഡയറക്ടര്‍ പദവിയില്‍നിന്നു രാജിവച്ച ജയിംസ് ഇപ്പോള്‍ ചക്കയുടെ രക്ഷകനായാണ് അവതരിച്ചിരിക്കുന്നത്. ജയിംസിന്റെ ഉദ്യമം വിജയിച്ചാല്‍ ആര്‍ക്കും വേണ്ടാതെ വഴിപോക്കര്‍ക്കു കൊണ്ടുപോകാന്‍ പണ്ടുള്ളവര്‍ കയ്യാലപ്പുറത്തു വെട്ടിവച്ചിരുന്ന ചക്കകള്‍ക്കു ശാപമോക്ഷം കിട്ടും. ചക്ക പിന്നെ ഇവിടെങ്ങും നില്‍ക്കില്ല, ലോകമാകെ വിരുന്നുകളിലെ വിശിഷ്ടഭോജ്യമാകും.

ചക്കയ്‌ക്കെന്താ കുഴപ്പം? ഒന്നാന്തരം പഴമല്ലേ? വരിക്കച്ചക്കയ്ക്ക് എന്താ രുചി! കഴിച്ചാലും കഴിച്ചാലും മതിവരില്ല. വിളഞ്ഞ ചക്കകൊണ്ടുള്ള ചൂടന്‍ പുഴുക്ക്...ഹായ്.... പക്ഷേ സ്റ്റാര്‍ ഹോട്ടലില്‍ പോയിട്ട് ചായക്കടയില്‍ പോലും ചക്കയെ ആരും അടുപ്പിക്കുന്നില്ല. കാരണങ്ങളറിയാമല്ലോ: ചക്ക ഒരെണ്ണത്തിന് നാലഞ്ചുകിലോ തൂക്കം, അതു വെട്ടിയാല്‍ അടുക്കളയിലാകെ ചക്കമടല്‍, ചവിണി, ചക്കക്കുരു, ചക്കമുളഞ്ഞി...ആകെ ചളമാകും. ചക്ക വേഗം ചീത്തയാവും. ഹോട്ടല്‍ മുഴുവന്‍ മണക്കും. ചക്കക്കൂട്ടാനോ ചക്കച്ചുളയ്‌ക്കോ കാര്യമായ വിലയൊട്ടു  കിട്ടുകയുമില്ല.

അവിടെയാണ് ജയിംസ് ജോസഫ് ഉണക്കിയ ചക്കയുമായി വരുന്നത്. ചക്കയുടെ സീസണില്‍ വാങ്ങി ഫാക്ടറിയില്‍ വച്ചു വെട്ടി ചുളകളെടുത്ത് അതിലെ ജലാംശം ചോര്‍ത്തിക്കളഞ്ഞ് വായുകയറാത്ത പാക്കറ്റിലടച്ചു വില്‍ക്കുക. ഫോഴ്‌സ് ഡ്രയിങ് സാങ്കേതികവിദ്യയാണ് ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് പോലെ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നത്. അഞ്ചു കിലോ ചക്ക വെറും 180 ഗ്രാം പാക്കറ്റിലാക്കാം. പാചകം ചെയ്യാനോ വെറുതെ കഴിക്കാനോ ആവശ്യം വരുമ്പോള്‍ പാക്കറ്റിലെ ഉണങ്ങിയ ചക്കയെടുത്ത് ചെറുചൂടുവെള്ളത്തിലിടുക. വെള്ളത്തില്‍ കുതിര്‍ന്ന് 20 മിനിറ്റിനകം മധുരമുള്ള ചക്കച്ചുളകള്‍ റെഡി.

ചക്ക വെറുതെ കഴിക്കാനോ പുഴുക്ക് ഉണ്ടാക്കാനോ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ വിപണിയില്‍ ഓടില്ലെന്നറിയാം. പകരം ചക്ക, സായ്പ്പിന്റെ പാശ്ചാത്യ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചാലോ...? ചക്ക ബര്‍ഗര്‍, ചക്ക പൈ, ചക്ക ടാര്‍ട്ട്... ഇതെല്ലാം ഇപ്പോള്‍ മറ്റു സാധനങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്നവയാണ്. ആപ്പിള്‍ പൈയിലും ആപ്പിള്‍ ടാര്‍ട്ടിലുമുള്ള  ആപ്പിളിനു പകരമാണ് ചക്ക. ബര്‍ഗറിലെ കട്‌ലറ്റ് പോലുള്ള പാറ്റി ഉണ്ടാക്കുന്നത് കൊത്തിയരിഞ്ഞ ഇറച്ചിയും ഉരുളക്കിഴങ്ങും ഉപയോഗിച്ചാണ്. പൊട്ടറ്റോ പാറ്റിക്കു പകരം ചക്ക പാറ്റി ഉണ്ടാക്കിയാലോ? ഉണ്ടാക്കി കഴിച്ചു നോക്കി...സൂപ്പര്‍!

ആന്‍ ആപ്പിള്‍ എ ഡേ കീപ്‌സ് ദ് ഡോക്ടര്‍ എവേ എന്നതു പറഞ്ഞു പഴകിപ്പോയി. ഇഫ് ദ് ഡോക്ടര്‍ ഈസ് ഹാന്‍ഡ്‌സം കീപ്പ് ദി ആപ്പിള്‍ എവേ എന്നു പെണ്‍പിള്ളേരു പറയുന്ന കാലമാണ്. നമുസക്കു മലയാളത്തില്‍ ചക്കകൊണ്ട് അതിലും നല്ല പഴഞ്ചൊല്ലുണ്ട്. വീട്ടിലൊരു പ്ലാവുണ്ടെങ്കില്‍ ആയുസ്സ് പത്തു വര്‍ഷം കൂടുമെന്നു പണ്ടേ കാര്‍ന്നോന്‍മാര്‍ പറയാറുള്ളതാണ്. ചുമ്മാ പറയുന്നതല്ല: വീട്ടിലൊരു പ്ലാവുണ്ടെങ്കില്‍ വര്‍ഷം രണ്ടു മാസം ചക്ക സുലഭം. ചക്കയും ചക്കകൊണ്ടുള്ള വിഭവങ്ങളും നിറയെ കഴിക്കുന്നു. നാരുകള്‍ (ഫൈബര്‍) ഏറ്റവും കൂടുതലുള്ള പഴം ആയതിനാല്‍ ചക്ക കഴിച്ചാല്‍ ദഹനവും ശോധനയും പരമസുഖം. കുടല്‍ കഴുകി വൃത്തിയാക്കിയ പോലാവും. എല്ലാ വര്‍ഷവും രണ്ടു മാസം അങ്ങനെ പോയാല്‍ ആയുസ്സ് കൂടില്ലേ?

ബര്‍ഗറും മറ്റും കഴിച്ച് കോളണ്‍ കാന്‍സര്‍ (വന്‍കുടല്‍ അര്‍ബുദം) പിടിക്കുന്ന സായ്പ് ചക്ക ഇതിനു ബെസ്റ്റാണെന്നു മനസ്സിലാക്കിയാല്‍  'ഗ്രഹണി പിടിച്ച ചെക്കന്‍ ചക്കക്കൂട്ടാന്‍ കണ്ടപോലെ ചാടിവീഴില്ലേ? നാരുകള്‍ മാത്രമല്ല ചക്കയിലുള്ളത്. പൊട്ടാസ്യം ഏറെയുണ്ട്-രക്താതിസമ്മര്‍ദം, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ ആഘാതങ്ങളില്‍ നിന്നു സംരക്ഷണം. കാന്‍സറില്‍ നിന്നു സംരക്ഷണം നല്‍കുന്ന ഫïാവനോയിഡ്‌സ്, ആന്റി ഓക്‌സിഡന്റ്‌സ്...എല്ലാം നമ്മുടെ ചക്കേലുണ്ട് സര്‍.

മൈക്രോസോഫ്റ്റില്‍ ജയിംസ് എക്‌സിക്യൂട്ടീവ് എന്‍ഗേജ്‌മെന്റ് ഡയറക്ടറായിരിക്കുമ്പോള്‍ പാര്‍ട്ടികളും ഡിന്നറുകളും ജോലിയുടെ ഭാഗം. മുംബൈ ടാജ്മഹല്‍ ഹോട്ടലില്‍ പ്രമുഖര്‍ക്കൊരു ഡിന്നര്‍ കൊടുക്കേണ്ടതുണ്ടായിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സദാ ഉറങ്ങിയെണീക്കുന്നവരാണ് അതിഥികള്‍. ഇമ്മാതിരി ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്നതരം അത്താഴം എങ്ങനെ കൊടുക്കും എന്നാലോചിച്ചപ്പോഴാണ് ജയിംസിന്റെ തലയിലൊരു ബള്‍ബ് കത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അവിടെ താമസിച്ചിട്ടുണ്ട്. ഒബാമയും ഭാര്യ മിഷേലും കഴിച്ച അതേ ഡിന്നര്‍ കൊടുത്താലോ...?

ഷെഫ് ഹേമന്ത് ഒബ്‌റോയ് അതേ വിഭവങ്ങള്‍ തയാറാക്കി. വര്‍ക്കി ക്രാബ് (ഞണ്ട്) മാംസപ്രിയര്‍ക്കും വര്‍ക്കി കുംഭ് (കൂണ്‍) സസ്യപ്രിയര്‍ക്കും ഒരു കോഴ്‌സ് ആയിട്ടുണ്ടായിരുന്നു. കൂണിനു പകരം ചക്ക വച്ച് വര്‍ക്കി ചക്ക എന്നൊരു വിഭവമുണ്ടാക്കി. രുചിച്ചുനോക്കിയ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ഡിന്നറും മറക്കാനാവാത്തതായി. പിന്നീട് ചക്കകൊണ്ട് വിവിധ ഷെഫുമാര്‍ പരീക്ഷണാര്‍ഥം ചക്ക ബര്‍ഗറും ചക്ക പൈയുമൊക്കെ ഉണ്ടാക്കി. ചക്കക്കുരുവിനും ഉപയോഗം കണ്ടുപിടിച്ചു. ബ്രഡ് ക്രംബിനു പകരം ചക്കക്കുരു ക്രംബ് ബെസ്റ്റാണത്രേ. ചക്കക്കുരു വറുത്തുപൊടിച്ച് ബര്‍ഗര്‍ പാറ്റിയില്‍ ബ്രഡ് ക്രംബിനു പകരം വിതറിയാല്‍ കറുമുറെ രുചിയാണ്.
പക്ഷേ ചക്ക കിട്ടണമല്ലോ...? ചക്ക കൈകാര്യം ചെയ്യുന്നതിന്റെ ഉപദ്രവങ്ങള്‍ നീക്കണമല്ലോ. ഒരു ട്രെയിന്‍ യാത്രയിലാണ് ജയിംസ് തായ് കാര്‍ബണ്‍ ബ്ലാക്ക് കമ്പനി മുന്‍ ചെയര്‍മാന്‍ ഡോ. തോമസ് കോശിയെ കണ്ടത്. അദ്ദേഹമാണ് ഫോഴ്‌സ് ഡ്രയിങ് സാങ്കേതികവിദ്യ ഉപദേശിച്ചത്. കൊച്ചിയിലെ അമാല്‍ഗം ഭക്ഷ്യസംസ്‌കരണ ഗ്രൂപ്പിന്റെ ഫാക്ടറിയില്‍ അങ്ങനെ ചക്ക ഉണക്കി പാക്കറ്റിലാക്കുന്ന പണി തുടങ്ങി. ജാക്ക്ഫ്രൂട്ട് 365 എന്നു പേരിട്ടു. 365 ദിവസവും കിട്ടുന്ന ചക്ക. അധികം പഴുക്കാത്ത ചക്കയും ഇങ്ങനെ പാക്കറ്റിലാക്കുന്നു. ചെറുചൂടുവെള്ളം ഒഴിച്ച് 20 മിനിറ്റ് കുതിര്‍ത്താല്‍ പച്ചച്ചക്ക കിട്ടും. പുഴുക്കുണ്ടാക്കാം, വറുക്കാം.

നക്ഷത്ര ഹോട്ടലിലെ ഷെഫുമാര്‍ക്കിടയില്‍ ചക്ക വിഭവങ്ങള്‍ പേരെടുക്കുകയാണ്. പ്രത്യേകാവസരങ്ങളില്‍ അപൂര്‍വ വിഭവമായും ഭക്ഷ്യമേളയിലെ കൗതുകമായും ജാക്ക് എന്ന ഇംഗ്ലിഷ് പേരില്‍ ചക്ക ഷൈന്‍ ചെയ്യുന്നു. ഇറ്റാലിയന്‍ വിഭവമായ ലസാന്യ ചെമ്മീനും ചക്കയും ചേര്‍ത്തുണ്ടാക്കും. പേര് ചെമ്മീന്‍ ജാക്ക് ലസാന്യ. ചക്കയും പനീറും ചേര്‍ത്ത് കാത്തിറോള്‍. ചക്കകൊണ്ട് മഫിന്‍-ജാക്ക്  മഫിന്‍. പലതരം ജാക്ക് പേസ്ട്രികള്‍. നാടന്‍ വേണമെങ്കില്‍ ചക്കപ്പുട്ട്, ചക്ക അട...
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ഡിന്നര്‍ മെനുവില്‍ ചക്ക വിഭവങ്ങള്‍! ചക്കയുടെ ബെസ്റ്റ് ടൈംസ് എന്നേ പറയാവൂ...!

ജാക്ക്ഫ്രൂട്ട് 365 എന്ന സ്വന്തം ഉല്‍പന്നത്തില്‍ ജയിംസിന് പേറ്റന്റുണ്ട്. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാന്‍ ലൈസന്‍സുള്ള  അമാല്‍ഗം സ്‌പെഷല്‍റ്റി ഫുഡ്‌സാണ് നിര്‍മാണവും വിപണനവും. ഇക്കൊല്ലം 250 ടണ്‍ ചക്ക സംസ്‌കരിച്ച് 100 ടണ്‍ ഉല്‍പന്നമായി മാറ്റിയിട്ടുണ്ട്. ആരോഗ്യ ഭക്ഷണം പ്രചാരം നേടുന്നതിനാല്‍ ഗള്‍ഫില്‍നിന്നും അമേരിക്കയില്‍നിന്നും ഡിമാന്‍ഡുണ്ട്. കൂടുതലറിയാന്‍-ജാക്ക്ഫ്രൂട്ട്365ഡോട്ട്‌കോം.


ജയിംസ് ജോസഫ്  അങ്ങനെ ചക്കയുടെ ചക്കവര്‍ത്തി (ചക്രവര്‍ത്തിയല്ല, ചക്കവര്‍ത്തി) ആവാനുള്ള പുറപ്പാടിലാണ്. യാത്ര വിജയിച്ചാല്‍ ചക്കയ്ക്കു വില കയറും, കര്‍ഷകര്‍ കോളടിക്കും. അതിനാല്‍ അല്ലയോ ചക്കപ്രേമികളേ പ്ലാവിന്‍മൂട്ടില്‍ വിനീതനായി നില്‍ക്കുന്ന ജയിംസിനെ അനുമോദിച്ചാലും! വലിയ നിലയിലേക്കെത്താന്‍ പോകുന്ന ചക്കയ്ക്ക് ആശംസ അര്‍പ്പിച്ചാലും!!

2016, ജൂലൈ 21, വ്യാഴാഴ്‌ച

കേരളത്തിന് ഭക്ഷ്യസ്വാശ്രയത്വം സാധ്യമാണ്

സണ്ണി പൈക്കട

മൂന്നുനേരം അരി ഭക്ഷിക്കണമെന്നത് ഒരു നേരം അരിഭക്ഷണവും രണ്ടുനേരം കിഴങ്ങുഭക്ഷണവും എന്ന നിലയിലേക്ക് മാറ്റം വരുത്തി...

Read more at: http://www.mathrubhumi.com/agriculture/features/kerala-is-also-possible-to-food-safety-malayalam-news-1.1211924

2016, ജൂലൈ 16, ശനിയാഴ്‌ച

ആഞ്ഞിലി ചക്ക(ആനിക്കാവിള)യുടെ കാര്യവും ചിന്തിക്കണം

അഡ്വ. ജോര്‍ജ്കുട്ടി കടപ്ലാക്കല്‍ 


കേരളത്തിലെ ഇടത്തരം കൃഷിക്കാരുടെ പുരയിടങ്ങളില്‍ സര്‍വ്വസാധാരണമായി കാണുന്ന ഒരു വൃക്ഷമാണ് ആഞ്ഞിലി. റബ്ബര്‍ തോട്ടങ്ങളിലെ ആഞ്ഞിലിവൃക്ഷങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡ് മരണശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഇന്നും ആഞ്ഞിലിവൃക്ഷങ്ങള്‍ ഒരു ഡിപ്പോസിറ്റായി കര്‍ഷകര്‍ സൂക്ഷിക്കുന്നുണ്ട്. പണ്ട് ആഞ്ഞിലിത്തടിയും മറ്റും വെട്ടിവിറ്റാണ് കര്‍ഷകര്‍ പെണ്‍മക്കളെ കെട്ടിച്ചിരുന്നത്. ഇപ്പോള്‍ കാലം മാറി നിയമം മൂലം നിരോധിച്ചിരിക്കുന്ന സ്ത്രീധനത്തുക വര്‍ദ്ധിച്ചു. അതങ്ങനെയിരിക്കട്ടെ. ആഞ്ഞിലി വൃക്ഷത്തില്‍ കയറി ആനിക്കാവിള പ്രത്യേകതരം തോട്ടികൊണ്ട് പറിക്കുകയും ചപ്പ് നിറച്ച് കുട്ടയിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്യുന്ന ഒരേര്‍പ്പാട് നാട്ടിന്‍ പുറങ്ങളിലുണ്ടായിരുന്നു. ഒരു പക്ഷെ നാട്ടിന്‍ പുറങ്ങളിലെ ആളുകള്‍ക്ക് പോഷകങ്ങള്‍ ലഭിച്ചിരുന്ന മാര്‍ഗ്ഗമായിരുന്നു അത്. ഇന്ന് മരം കയറാനാളില്ല. വിദേശ പഴവര്‍ഗ്ഗചെടികള്‍ വച്ചു പിടിപ്പിക്കുന്ന തിരക്കില്‍ ആനിക്കാവിള പിന്തള്ളപ്പെട്ടു.
കേരളത്തിലങ്ങോളമുള്ള ലക്ഷക്കണക്കായ ആഞ്ഞിലിവൃക്ഷങ്ങളില്‍ നിന്നും കോടിക്കണക്കിന് ആഞ്ഞിലി ചക്കകള്‍ പാഴായിപ്പോകുന്നുണ്ട്. ഭൂമിയുടെ  ആഴങ്ങളിലേക്കും അയല്‍ പറമ്പുകളിലേയ്ക്കുമൊക്കെ വേരുകള്‍ സഞ്ചരിച്ച് നിരവധി മൂലകങ്ങള്‍ വലിച്ചെടുത്ത് വളരുന്ന ആഞ്ഞിലി വൃക്ഷത്തിന്റെ കായ്കള്‍ പോഷക സമ്പുഷ്ടം തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. ആഞ്ഞിലി കായ്കള്‍ പറിച്ച് മനുഷ്യന് ഉപയുക്തമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഉണക്കിപൊടിച്ചെടുത്ത് കാലിത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കുമൊക്കെ ഉപയോഗിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. കൃത്രിമ കാലിത്തീറ്റയും കോഴിത്തീറ്റയും മലയാളികളെ രോഗാതുരമാക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്തായാലും ആരോഗ്യ-ഭക്ഷ്യ സ്വരാജില്‍ ആഞ്ഞിലിചക്കയുടെ ഇടം ഒട്ടും അപ്രധാനമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരും ഇതര ഏജന്‍സികളും ഗവേഷണത്തിനും പ്രായോഗിക പരിപാടികള്‍ക്കും ശ്രമിക്കേണ്ടിയിരിക്കുന്നു.
താഴെ കൊടുക്കുന്ന സൈറ്റില്‍ ആഞ്ഞിലിത്തൊലിയുടെയും കുരുവിന്റെയും ഔഷധഫലങ്ങളെപ്പറ്റി ഇംഗ്ലീഷില്‍ കൊടുത്തിട്ടുള്ളതിന്റെ സാരം ശ്രദ്ധിക്കുക: 
ആഞ്ഞിലിത്തൊലി അള്‍സറുകള്‍, വയറിളക്കം, മുഖക്കുരു എന്നിവ ശമിപ്പിക്കും.
ആഞ്ഞിലിക്കുരു വറുത്തുപൊടിച്ച് തേനില്‍ചേര്‍ത്ത് ആസ്ത്മായ്ക്ക് ഉപയോഗിക്കാം. ആഞ്ഞിലിക്കുരുവില്‍നിന്നുള്ള എണ്ണ പലവിധത്തിിലുള്ള ത്വഗ്രോഗങ്ങളുടെയും ചികിത്സയ്ക്ക് ഉത്തമമാണ്. ആഞ്ഞിലിക്കുരുവിന്റെ എണ്ണയെടുക്കുന്നതിന് 15 മിനിറ്റ് വെള്ളത്തില്‍ തിളപ്പിച്ചശേഷം തണുപ്പിച്ച് ഒരു ദിവസം വെള്ളത്തോടുകൂടി സൂക്ഷിക്കുക. വെള്ളത്തിനുമുകളില്‍ കാണപ്പെടുന്ന എണ്ണയാണ് ചികിത്സയ്ക്ക് ഉപയോഗിക്കേണ്ടത്.
(Bark has the properties to cure ulcers, diarrhea and pimples.
Roasted seeds powder mixed with honey for the treatment of asthma.
Oil from these fruits can be used for the treatment of skin diseases. For the extraction of oil, anjili seeds are boiled in water for 15 minutes. Once it cools, water with these seeds are kept for a day. The oil appeared on the surface is collected and can be applied on the skin for the treatment of various skin ailments)
http://healthyliving.natureloc.com/anjili-chakka-artocarpus-hirsutus-the-wild-jack-fruit-of-kerala-a-tropical-evergreen-tree-species/

2016, ജൂലൈ 4, തിങ്കളാഴ്‌ച

തൊണ്ണൂറ്റിയൊന്‍പതാം വയസ്സിൽ വലിയ ഇടയന്റെ ആടുകൃഷി

 പ്രായത്തെ തോല്പിക്കുന്ന പ്രസരിപ്പുമായി ആടുകൃഷിയിലേക്ക് ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം. July 1, 2016, 10...

Read more at: http://www.mathrubhumi.com/agriculture/features/marchrysostom-goatfarming-malayalam-news-1.1172588

ഒരു സ്വാശ്രയ മുന്നേറ്റത്തിന്റെ തുടക്കം


ശില്പശാല നടന്നത് യഥാര്‍ഥത്തില്‍ പാലാടൗണില്‍ വച്ചല്ല, പാലായില്‍നിന്ന് പത്തു കിലോമീറ്ററോളം മാറിയുള്ള ഒരു ഗ്രാമമായ...

Read more at: http://www.mathrubhumi.com/agriculture/features/agriculture-news-from-pala-malayalam-news-1.1155073

2016, മാർച്ച് 14, തിങ്കളാഴ്‌ച

ശ്രീ. അജിത് മുരിക്കന്‍ നിര്യാതനായി


പ്രശസ്ത പരിസ്ഥിതി-സാമൂഹ്യചിന്തകനായ ശ്രീ അജിത് മുരിക്കന്‍ നിര്യാതനായി. വാഗമണ്ണിൽ വഴിക്കടവിലുള്ള സ്വവസതിയായ ആശാസദനം എക്കോനെസ്റ്റില്‍ (കോട്ടയം ജില്ല) വച്ചു മാർച്ച് 14 രാവിലെ 9 30 നു ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. മുംബയിലുണ്ടായിരുന്ന വികാസ് അ ധ്യ യൻ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും   ശാന്തിഗ്രാം കേരളയുടെ അഭ്യുദയകാംക്ഷിയും ആയിരുന്നു . വാഗമൺ വഴിക്കടവ് മിത്രാനികേതൻ ഹോസ്പിറ്റലിന്റെ മെഡിക്കൽ ഓഫീസർ ആയിരുന്ന ഡോ. മെഴ്‌സി മുരിക്കനാണ് ഭാര്യ.
നാളെ  (മാർച്ച്‌ 15) ഉച്ചകഴിഞ്ഞ്  2 മണിക്ക് ആശാ സദനിൽ  ആരംഭിക്കുന്ന ചരമ ശുശ്രൂഷയ്ക്കു ശേഷം വാഗമൺ സെന്റ്‌ സെബാസ്റ്റ്യ ൻസ് പള്ളി സെമിത്തേരിയിൽ  സംസ്ക്കാരം നടത്തും.
വിശദ വിവരങ്ങൾ ക്ക് ബന്ധപ്പെടാവുന്ന ഫോൺ നമ്പരുകൾ:
ശ്രീ റിജോ,  മാനേജർ,  ആശാസദനം, വഴിക്കടവ്,  വാഗമൺ 9847914519
ശ്രീ ബാബു ,  ഡ്രൈവർ, ആശാസദനം, വഴിക്കടവ്,  വാഗമൺ 9947984545
ശ്രീ  സുരേഷ് ശേൽകെ, ഡയറക്ടർ,  വികാസ് അധ്യയൻ കേന്ദ്ര, മുംബൈ 
 09869230298 



Ajit Muricken, Renowned Social thinker and writer & former Founder - Director, Vikas Adhyayan Kendra, Mumbai Passed away this morning

Vagamon / Kottayam: We regret to inform you that Ajit Muricken (71), renowned Social thinker and writer and former Founder-Director, Vikas Adhyayan Kendra, Mumbai & a close friend of Santhigram passed away at 09.30 am  14 March 2016, following a heart attack. He  is survived by his wife Dr. Mercy Muricken, Former Medical officer, Mitraniketan Hospital, Vazhikkadavu, Vagamon. 

The funeral will take place in the afternoon of 15 March . Prayers for the departed soul will be offered at Asha Sadan, at 2.00 p.m. at Asha Sadan at Vazhikadavu, Vagaamon, followed by burial in the cemetery of St. Sebastian's Church at Vagamon, Kottayam Dist.

For more information please contact :
1.    Mr. Rijo Manager, Asha Sadan, Vazhikadavu, Vagaamon. (Mob: 9847914519)
2.   Mr. Babu, Driver, Asha Sadan (Mob:9947984545). 
3.   Mr. Suresh Shelke, Director, Vikas Adhyayan Kendra, Mumbai (Mob: 09869230298)

Our heart-felt condolences and prayers go with Dr. Mercy Muricken, wife of Ajith Muricken. We are all with you Dr. Mercy, in this hour of bereavement and personal sorrow.









2015, ജൂൺ 27, ശനിയാഴ്‌ച

നമ്മൾ ജീവിക്കുന്നത് കണ്ണടച്ചുള്ള നുണകളുടെയും വിഷത്തിന്റെയും ലോകത്താണ്

From: Sebastian k Jose 


Will the Media ever inform you that ...?

That Nestle company accepts that they add juice extracted from beef in chocolate kitkat.
_____________________________
Will the Media ever inform you ...?

That in a case in Chennai high court Fair and Lovely company accepted that the cream contains the oil from pig fats !!
______________________
Will the Media ever inform you ...?

That vicks is banned in how many countries of Europe ! There it has been declared as poison ! But in our country we see it's advertising on tv whole day !!
_____________________________
Will the Media ever inform you ...?

That Lifebouy is neither bath soap nor toilet soap ! But it's
a cabolic soap used for bathing animals !
Europe uses lifebouy for dogs ! And in our country millions of humans use it !!
_______________________
Will the Media ever inform you ...?

That coke / pepsi is in reality toilet cleaner ! it has been proved that it contains 21 types of different poisons ! And it's sale is banned in the canteen of Indian Parliament ! But it is sold in whole country !!
____________________
 
Will the Media ever inform you ...?

That foreign companies selling health tonics like boost ,complan ,horlics,maltova ,protinex ,were tested in Delhi at all india institute (which houses biggest laboratory in india ) and it was found that it is made from the waste left after oil is extracted from groundnut ! Which is food for animals ! From this waste they make health
tonic !!
__________________________
Will the Media ever inform you ...?

That when Amitabh Bachchon was operated for 10 long hours !
Then doctor had cut and removed large intestine !!and Doctor has told him that it has rotten due to drinking of
coke / pepsi ! And from next day he stopped advertising it and till today he doesn't advertise coke / pepsi !
__________________________________

Lots of people enjoy many poisonous things today.

Let's have a look over pizza Companies who sells pizza "Pizza Hut, Dominos, KFC, McDonalds, Pizza Corner, Papa John’s Pizza, California Pizza Kitchen,
Sal’s Pizza"
These are all american companies,
You can view it over Wikipedia.
Note:- to make pizza tasty
E-631 flavor Enhancer is added which is made from pork or pig meat. If you want see it on Google.
● Attention friends / relatives::: if following codes are mentioned on food packs then you should know what you are unknowingly consuming ....
E 322 - beef
E 422 - alcohol
E 442 - alcohol chemical
E 471 - beef alcohol
E 476 - alcohol
E 481 - mixture of beef and pork
E 627 - dangerous chemical
E 472 - mixture of beef, meat pork
E 631 - oil extracted from pig fats.b
● Note - you will find these codes mostly in products of foreign companies like :- chips , biscuits , chewing gums, toffees , kurkure and maggi !
● Don't ignore pay your kind attention if in doubt then search yourself through your sources if not internet.
● look at ingredient on maggi pack, you will find flavor (E-635 ).
● Also look for following codes on google :-
E100, E110, E120, E140, E141, E153, E210, E213, E214, E216, E234, E252, E270, E280, E325, E326, E327, E334, E335, E336, E337, E422, E430, E431, E432, E433, E434, E435, E436, E440, E470, E471, E472, E473, E474, E475, E476, E477, E478, E481, E482, E483, E491, E492, E493, E494, E495, E542, E570, E572, E631, E635, E904.

2015, ഫെബ്രുവരി 4, ബുധനാഴ്‌ച

100മേനിയുടെ വിജയം

ഒരു വിജയഗാഥ
 ചെലവില്ലാ പ്രകൃതി കൃഷി രീതീയില്‍ പരിചരിച്ച് കൊയ്യാന്‍ പാകമായ നെല്‍വയല്‍.
100മേനിയുടെ വിയം
 4ഏക്കറോളം വരുന്ന വയലിന് സമീപം ഏതാനും സെന്റ് ചെറിയ കണ്ടങ്ങള്‍ മാത്രമേ രാസവളവും കീടനാശിനികളും ഉപയോഗിച്ച് കൃഷി ചെയ്തീട്ടുള്ളു. അവയോടു ചേര്‍ന്നു കിടന്ന രണ്ടു മൂന്നു കണ്ടങ്ങളില്‍ ഒഴികെയുള്ളവയില്‍ 90 മുതല്‍ 100 മേനി വരെ വിളവുലഭിച്ചത് രാസവളമുപയോഗിച്ച് കൃഷി ചെയ്തവരെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. കൊയ്യാനെത്തിയ പരമ്പരാഗത കൊയ്ത്തുകാരും പുതിയ(പരമ്പരാഗത) കൃഷി രീതിയെ സംശയത്തോടെ നിരീക്ഷിച്ചിരുന്ന നെല്‍കൃഷിയോടു വിടപറഞ്ഞ സമീപ വാസികളായ കര്‍ഷകരും അവര്‍ക്കുണ്ടായ സന്തോഷം ഞങ്ങളുമായി പങ്കുവെച്ചു.

100മേനിയെന്ന് പരമ്പരാഗത കര്‍ഷരുടെ സാക്ഷ്യം
കൊയ്ത്ത്
നല്ല പൊരിവെയില്‍, പക്ഷെ കൊയ്യുമ്പോള്‍ പൊരിവെയില്‍ അറിയുന്നേയില്ല. കാല്‍വെള്ളയ്ക്കടിയില്‍ പാടത്തെ നനവുള്ള മണ്ണിന്റെ നല്ല തണുപ്പ് ഉള്ളതിനാലാണ് ചൂടറിയാത്തതെന്ന് കൂടെ കൊയ്യാനെത്തിയ
പെണ്ണാളുകള്‍ പറഞ്ഞുചന്നു.




ജീവിതത്തിലാദ്യമായി നെല്‍കൃഷി ചെയ്തു കൊയ്യാനും മെതിക്കാനും ഭാഗ്യം ലഭിച്ചു.

കൊയ്ത്തും മെതിയും കഴിഞ്ഞു .ഇനി ഉണങ്ങി തവിടു കളയാതെ കുത്തിയെടുത്താല്‍ എന്നോടൊപ്പം കര്‍ഷക കൂട്ടായ്മയിലെ 25പേര്‍ക്കും വിഷമുക്തമായ ചോറുണ്ണാം.  

http://prwaplassanal.blogspot.in/2015_02_01_archive.html
ഭക്ഷ്യ ആരോഗ്യ സ്വരാജ് തലപ്പുലം പഞ്ചായത്തിലെ പ്രവർത്തകരായ ജോണിക്കും ടോം നെൽസനും പ്രത്യേക അഭിനന്ദനങ്ങൾ !

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

ആത്മാവിനെ മാത്രമല്ല മണ്ണിനെയും സമ്പന്നമാക്കാൻ പാനാമ്പുഴയച്ചൻ

കടുത്തുരുത്തി * മണ്ണാറപ്പാറ പള്ളിവികാരി ഫാ. ജോസഫ് പാനാമ്പുഴയെ അന്വേഷിച്ചു ചെല്ലുന്നവർ പള്ളിമേടയിൽ അദ്ദേഹത്തെ കണ്ടില്ലെങ്കിൽ പിന്നെയെത്തുക പള്ളിയിലെ കൃഷിയിടത്തിലാണ്. കുർബാനയും മറ്റ് ആത്മീയകാര്യങ്ങളുമെല്ലാം കഴിഞ്ഞാൽ അച്ചൻ പള്ളിപ്പറമ്പിലുണ്ടാകും. മുണ്ടും ബനിയനുമിട്ടു തോർത്തും തലയിൽ ചുറ്റി തന്റെ കൃഷികൾ പരിപാലിക്കുന്ന തിരക്കിലാകും അച്ചൻ. 

രണ്ടേക്കർ വരുന്ന കൃഷിഭൂമിയിൽ കാബേജ്, കോളിഫïവർ, കാരറ്റ്, ചോളം, പയർ, ശീമച്ചേമ്പ്, ചേന, ചീര, കോവൽ, പപ്പായ, ഏത്തവാഴ, കപ്പ, മോറിസ് വാഴ, ചീനി, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാന കൃഷികൾ. കൂടാതെ രാമച്ചം, ഏലം, ചെത്തി എന്നിവയും പള്ളിപ്പരിസരത്തു നട്ടുപിടിപ്പിക്കുന്നുണ്ട്. പള്ളിയുടെ പരിസരത്തും മുറ്റത്തുമെല്ലാം ഇപ്പോൾ കാബേജ് വിളവെടുപ്പിനു പാകമായി നിൽക്കുകയാണ്. ജൈവ കൃഷിയിൽ ഏറെ താൽപര്യമുള്ള പാനാമ്പുഴയച്ചൻ രണ്ടുവർഷം മുൻപാണു മണ്ണാറപ്പാറ ഇടവകയിൽ വികാരിയായി എത്തുന്നത്. 

വിഷമയമല്ലാത്ത പച്ചക്കറി ഉൽപാദനത്തിനായി പള്ളിയുടെ രണ്ടേക്കർ സ്ഥലത്തു ജൈവ കൃഷി ആരംഭിച്ചതോടെ ഇടവകയിലെ ഭൂരിഭാഗം കുടുംബങ്ങളിലും ജൈവ പച്ചക്കറിക്കൃഷി തുടങ്ങിയെന്ന് അച്ചൻ പറയുന്നു. എല്ലാ വീടുകളിലും കുടുംബക്കൃഷി എന്നതാണ് അച്ചന്റെ ലക്ഷ്യം.

ജൈവ കൃഷിക്കായി ചാണകം ലഭ്യമല്ലാതായപ്പോൾ അച്ചൻ രണ്ട് എരുമകളെയും ഒരു പോത്തിനെയും വാങ്ങി. ഇരുനൂറോളം കാബേജുകളും ചേമ്പും ചേനയും ഇഞ്ചിയും മഞ്ഞളുമെല്ലാം വിളവെടുപ്പിനു പാകമായിക്കഴിഞ്ഞു. നൂറോളം ഏത്തക്കുലകളും അടുത്ത ദിവസം വിളവെടുക്കുകയാണ്. അച്ചന്റെ പച്ചക്കറികൾ ഞായറാഴ്ച കുർബാനയ്ക്കുശേഷം ലേലംചെയ്തു വിൽക്കുകയാണു പതിവ്. സമീപമുള്ള പള്ളിവക സ്‌കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനും പച്ചക്കറികൾ നൽകും. പാനാമ്പുഴയച്ചനു പ്രോത്സാഹനവുമായി അസി. വികാരി ഫാ. അലക്‌സ് പൈകടയും സഹായി ഔസേപ്പച്ചൻ പുഴയകാട്ടിലുമുണ്ട്. 



പാലാ രൂപതയിലെ മറ്റൊരു പള്ളിയിലും വൈദികർ ഇത്ര വലിയരീതിയിൽ കൃഷി നടത്തുന്നില്ല. അച്ചന്റെ കൃഷി കാണാനും രീതികൾ മനസ്സിലാക്കാനുമായി ദിവസവും ഒട്ടേറെപ്പേരാണു കൃഷിയിടത്തിലെത്തുന്നത്. കൃഷി കാണാനെത്തുന്നവർക്കു പച്ചക്കറിത്തൈകൾ അച്ചൻ സൗജന്യമായി നൽകുന്നുണ്ട്.  

 comment:
ഉത്തരേന്ത്യയിൽ കത്തോലിക്കാ പള്ളികൾ ആക്രമിക്കപ്പെടുന്നു എന്ന് വാർത്തകൾ വരുന്നു. സ്വാഭാവികമായും അതിനെതിരേ പ്രതികരിക്കണം, പ്രതിരോധം ഏർപ്പെടുത്തണം എന്നൊക്കെ എല്ലാ ക്രിസ്ത്യാനികളും മുറവിളി കൂട്ടും. അത് നമ്മൾ സാധാരണ എന്തുണ്ടായാലും ചെയ്യാറുള്ളതാണ്. എന്നാൽ പള്ളികളുടെ കാര്യത്തിലാവുമ്പോൾ നമുക്ക് വെറൊരു തരത്തിലും ചിന്തിക്കാം. അതിങ്ങനെ:
Once there lived a young philosopher, a prophet and a seer who had envisioned a time when mankind would grow in the awareness of God who cannot be worshiped at a particular place called church or temples or on this mountain or that mountain, but find him everywhere and in everyone and especially in one's own heart. That time has not come yet for the majority of mankind. Such incidents are a beckoning to roost our minds for that blessed time when we never bother to complain about a place of worship being attacked or vandalized and learn that no such particular places ought to be created in the first place.

ഞാൻ പറയുന്നത്, ഇന്നത്തെ വാശിപിടിചുള്ള പള്ളികൃഷി ഒന്ന് നിറുത്തിയിട്ട്‌, അച്ചന്മാർ ഫാ. ജോസഫ് പാനാമ്പുഴ ചെയ്യുന്നതുപോലെ ജൈവകൃഷിയിൽ താത്പര്യം കാണിക്കട്ടെ, വിശ്വാസികള്ക്ക് അതിനുള്ള ഉത്തേജനം കൊടുക്കട്ടെ എന്നാണ്. അതുകൊണ്ടുള്ള ഗുണങ്ങൾ വിശ്വാസികളുടെ ആത്മാവിനും ശരീരത്തിനും മാത്രമല്ല, അന്യമതസ്ഥരുൾപ്പെടെയുള്ള പൊതുജനത്തിനും ഏറെയാണ്‌. ഇത്തരം വൈദികർ ധാരാളം ഉണ്ടാവണം, മുന്നോട്ടു വരണം. കൃഷിയും പ്രകൃതിസ്നേഹവും തന്നെ പ്രാർഥനയാവുമ്പോൾ കോണ്ക്രീറ്റ് പള്ളികളെ മറക്കാനും അവയുണ്ടാക്കുന്ന പൊല്ലാപ്പുകൾ ഒഴിവാക്കാനും ഇടയാകും. അതാണ്‌ ഇന്നിന്റെ ആവശ്യം.

2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച

ഭക്ഷണം ഔഷധമാക്കാന് മുത്തശ്ശിമാരില്നിന്ന് പഠിക്കാം - ഡോ. എസ്. രാമചന്ദ്രന്

2015 ജനുവരി 30-ന് പാലാ സാന്ത്വനം ഓഡിറ്റോറിയത്തില്‍ യോഗാചാര്യ എന്‍ പി. ആന്റണിയുടെ ഭക്ഷണംതന്നെ ഔഷധം എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു, റിട്ടയേര്‍ഡ് പ്രിന്‍സിപ്പലും പ്രമുഖ ഗാന്ധിയനും പരിസ്ഥിതി, ഭക്ഷ്യ-സ്വരാജ് പ്രവര്‍ത്തകനുമായ ഡോ. രാമചന്ദ്രന്‍. അടുക്കളവൈദ്യമെന്നും മുത്തശ്ശി വൈദ്യമെന്നും ഒക്കെ വിളിച്ച് ഒരു തലമുറ അവഗണിച്ച കുറെ അറിവുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളതെന്നും ഭക്ഷണം ഔഷധമാക്കാന്‍ മാത്രമല്ല ഓജസ്സും രോഗങ്ങളില്ലാത്തവര്‍ക്ക് തേജസ്സും തുളുമ്പുന്ന ജീവിതം നയിക്കാനും ഈ പുസ്തകം വഴികാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം ആഹാരം ഉത്പാദിപ്പിക്കുന്നതിലൂടെമാത്രമേ യഥാര്‍ഥ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാനാവൂ എന്നും ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ചവ എന്നു പരസ്യപ്പെടുത്തി വിറ്റഴിക്കുന്നവയും വിഷാംശമുള്ളവയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സദസ്സിനെ അനുസ്മരിപ്പിച്ചു.

പുസ്തകപ്രകാശനത്തോനുബന്ധിച്ച് സാന്ത്വനം സൗഖ്യ പരിശീലന കേന്ദ്രത്തിന്റെ  ഉദ്ഘാടനം  രാവിലെ 9-30 ന് പാലാ മുനിസിപ്പല്‍  ചെയര്‍മാന്‍ ശ്രീ കുര്യാക്കോസ് പടവന്‍ നിര്‍വഹിക്കുകയുണ്ടായി......for more details please visit :  http://sandhwanam-saf.blogspot.in/2015/02/blog-post.html